ഈശ്വരൻ സർവവ്യാപിയാണെങ്കിലും ഭഗവാന്റെ ചൈതന്യം അതിന്റെ മൂർത്തിമത് ഭാവത്തിൽ വിളങ്ങുന്ന ഇടമാണ് ആരാധനാലയങ്ങൾ. വളരെയധികം പോസിറ്റീവ് എനർജി നിറഞ്ഞുനിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രവേശിക്കുമ്പോൾ ചില ചിട്ടകൾ പാലിക്കേണ്ടതായിട്ടുണ്ട് . കുളിച്ചു വൃത്തിയുള്ള വസ്ത്രം ധരിച്ചു വേണം ക്ഷേത്രത്തിൽ പ്രവേശിക്കാൻ. അലക്കി വൃത്തിയാക്കിയതോ ഈറനോടെയുള്ള വസ്ത്രമാണ് അഭികാമ്യം
പൊതുവായ ക്ഷേത്ര ആചാരങ്ങൾ
- കുളിച്ചു ശുദ്ധമായ വസ്ത്രം ധരിച്ചു ശരീരവും മനസ്സും ശുദ്ധമാക്കി വേണം ക്ഷേത്രദര്‍ശനം നടത്തേണ്ടത് .
- പുലയില് 14 ദിവസവും ബാലായ്മയില് 16ദിവസവും കഴിഞ്ഞ ശേഷമേ ദര്‍ശനം നടത്താന് പാടുള്ളൂ .
- സ്ത്രീകള് ആര്‍ത്തവം തുടങ്ങി 7 ദിവസത്തിനു ശേഷമേ ദര്‍ശനം നടത്താന് പാടുള്ളൂ .
- പ്രസവാനന്തരം കുഞ്ഞിന്‍റെ ചോറൂണിനോ അതിനുശേഷമോ മാത്രമേ അമ്മയും കുഞ്ഞും ക്ഷേത്ര ദര്‍ശനം നടത്താവൂ .
- രാവിലെ അരയാലിനു 7 പ്രദക്ഷിണം നടത്തുക .
- ലഹരിപദാര്‍ത്ഥങ്ങള് ഉപയോഗിച്ച് ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടില്ല .
- വിഷയാസക്തി, അസൂയ, പരദ്രോഹ ചിന്ത തുടങ്ങിയവ ഒഴിവാക്കി ക്ഷേത്ര ദര്‍ശനം നടത്തുക .
- ക്ഷേത്രത്തില് സമര്‍പ്പിക്കുന്ന ദ്രവ്യങ്ങള് ശുദ്ധമായിരിക്കണം. വെറുംകയ്യോടെ ക്ഷേത്ര ദര്‍ശനം നടത്തരുത് .
- സ്ത്രീകള് മുടിയഴിച്ചിട്ട് ക്ഷേത്ര ദര്‍ശനം നടത്താന്‍ പാടില്ല.
- മൊബൈല് ഫോണ്,റേഡിയോ തുടങ്ങിയവ ക്ഷേത്രത്തിനകത്ത് പ്രവര്‍ത്തിപ്പിക്കരുത് .
- ചെറിയ കുട്ടികളെ കൂടുതല് സമയം ക്ഷേത്രത്തിനകത്ത് നിര്‍ത്തരുത് .
- ക്ഷേത്രത്തിനകത്ത് ശബ്ദം നാമജപത്തിന് മാത്രമായി ഉപയോഗിക്കുക . ക്ഷേത്ര പരിസരത്ത് അമിത ശബ്ദത്തിലുള്ള സംസാരം ഒഴിവാക്കുക .
- ഉറങ്ങുക, ഉറക്കെ ചിരിക്കുക, കരയുക, നാട്ടുവര്‍ത്തമാനം പറയുക, വിളക്കിലൊഴിച്ച എണ്ണയുടെ ശേഷം ശരീരത്തിലോ ദേഹത്തോ തുടയ്ക്കുക തുടങ്ങിയവ ക്ഷേത്രത്തില് പാടില്ല .
- കൈ തൊഴുതു പിടിച്ചു ചുണ്ടുകളില് ഈശ്വര സ്തുതിയും മനസ്സില് ഈശ്വര ധ്യാനവുമായി അടിവച്ചടിവച്ചു പതുക്കെ പ്രദക്ഷിണം വയ്ക്കുക .
- നടയ്ക്കു നേരെ നില്ക്കാതെ ഇടത്തോ വലത്തോ ചേര്‍ന്ന് നിന്ന് കൈകാലുകള് ചേര്‍ത്ത് കൈപ്പത്തികള്‍ താമരമൊട്ടുപോലെ പിടിച്ചു കണ്ണടച്ച് ധ്യാന ശ്ലോകമോ മൂല മന്ത്രമോ ജപിച്ചു കൊണ്ട് ഈശ്വര ദര്‍ശനം നടത്തുക .
- തീര്‍ത്ഥം വാങ്ങി ഒന്നോ രണ്ടോ തുള്ളി സേവിച്ചതിന് ശേഷം ശിരസ്സില് തളിക്കുക .
- ചന്ദനം ക്ഷേത്രത്തിനു വെളിയില് ഇറങ്ങിയേ അണിയാവൂ . അര്‍ച്ചനാ പുഷ്പം വാങ്ങി ശിരസ്സില് വയ്ക്കുക ധൂപ ദീപങ്ങള് ഇരുകൈകളാലും ഏറ്റു വാങ്ങി കണ്ണുകളില് ചേര്‍ക്കുക .
- നഖം, മുടി, രക്തം, തുപ്പല് തുടങ്ങിയവ ക്ഷേത്രത്തില് വീഴുവാന്‍ ഇടയാവരുത്