മണ്ണാറശാല ആയില്യം

മണ്ണാറശാല ആയില്യം
alternatetext

നാഗദൈവങ്ങള്‍ക്കു പ്രാധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ആയില്യം നാള്‍. തുലാമാസത്തിലെ ആയില്യം ‘മണ്ണാറശാല ആയില്യം’ എന്നാണ് അറിയപ്പെടുന്നത്. നവംബര്‍ 16 ബുധനാഴ്ചയാണ് ഇക്കൊല്ലത്തെ മണ്ണാറശാല ആയില്യം.

പരിസ്ഥിതിയുടെയും വിശ്വാസത്തിന്റെയും സംരക്ഷിതകേന്ദ്രങ്ങളാണു കാവുകള്‍. പതിനാലു ഏക്കറോളം വരുന്ന കാവിനുള്ളിലാണു മണ്ണാറശാല നാഗരാജ ക്ഷേത്രവും ഇല്ലവും സ്ഥിതിചെയ്യുന്നത്. വാസുകീ ചൈതന്യത്തെ സങ്കല്‍പ്പിച്ചു ശൈവപൂജാ രീതിയാണ് മണ്ണാറശാലയില്‍ . നാഗരാജാവിന്റെ ശ്രീകോവിലിനു വടക്കു വശത്തു മറ്റൊരു ശ്രീകോവിലിലായാണു സര്‍പ്പയക്ഷിയമ്മയുടെ പ്രതിഷ്ഠ. സ്‌ത്രീയാണ് ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി . ‘മണ്ണാറശാല അമ്മ’ എന്നറിയപ്പെടുന്ന പൂജാരിണി ഭക്‌തര്‍ക്കു നാഗദൈവങ്ങളുടെ പ്രതിരൂപമാണ്.

പുലര്‍ച്ചെ ഇല്ലത്തെ നിലവറയിലും തെക്കേ തളത്തിലും വിളക്ക് തെളിക്കുന്നത് അമ്മയാണ്. കന്നി, തുലാം, കുംഭ മാസങ്ങളിലെ ആയില്യവും ശിവരാത്രിയുമാണ് ഇവിടുത്തെ പ്രധാന ആഘോഷദിനങ്ങള്‍. മണ്ണാറശാല ആയില്യത്തിനു നടത്തുന്ന എഴുന്നള്ളത്തു പ്രധാനപ്പെട്ട ചടങ്ങാണ്. ഉച്ചപൂജയ്ക്ക് ശേഷമാണ് പ്രസിദ്ധമായ ആയില്യം എഴുന്നളളത്ത്.

നാഗരാജാവിന്റെയും മറ്റു നാഗദൈവങ്ങളുടെയും വിഗ്രഹങ്ങള്‍ ഇല്ലാതെ തെക്കേ തളത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ആയില്യദിനത്തില്‍ നാഗദേവതകളെ പ്രാര്‍ഥിച്ചാല്‍ കുടുംബ ഐശ്വര്യവും ഐക്യവും വര്‍ധിക്കും എന്നാണ് വിശ്വാസം.