ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിൽഎവൂർ ശ്രീകൃഷ്ണസ്വാമി മഹാ ക്ഷേത്രത്തിൽ നിന്നും ര് ഫർലോങ് അകലെ വടക്കുകിഴക്കായി എവൂർ പുഞ്ചയുടെ തീരത്ത് പ്രകൃതിരമണീയമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 900 വർഷത്തോളം പഴക്കമുള്ള അതിപുരാതന ക്ഷേത്രമാണ് കണ്ണമ്പള്ളിൽ ദേവീക്ഷേത്രം. ഭഗവതി ഭുവനേശ്വരി ആണെങ്കിലും അമ്മ രുഭാവത്തിൽ ആണ് എന്നാണ് സങ്കല്പം.
പകൽ ശാന്തസ്വരൂപയായ ഭുവനേശ്വരിയായും വൈകിട്ട് കളരി ഭദ്രകാളി ആയിട്ടുമാണ് എന്നാണ് സങ്കല്പം പ്രധാന ശ്രീകോവിലിന്റെ ഉള്ളിൽ തന്നെ തെക്ക് പടിഞ്ഞാറേ കോണിൽ ഗണപതി, വിഷ്ണു, ശാസ്താവ്, ദുർഗ എന്നീ ദേവകളെ ശിലാ വിഗ്രഹങ്ങളായി പ്രതിഷ്ഠിച്ചിരിക്കുന്നു
( ഒറ്റ ശ്രീകോവിലിൽ അഞ്ചു പ്രതിഷ്ഠകൾ ) കൂടാതെ ദേവിയുടെ പിൻഭാഗത്ത് പടിഞ്ഞാറുതെക്കായി ശിവന്റെയും, ദേവിയുടെ ഇടതുവശത്ത് ചുറ്റമ്പലത്തിനുള്ളിൽ തന്നെ തുല്യപ്രാധാന്യത്തോടെ യക്ഷിയുടെയും ക്ഷേത്രത്തിനു കിഴക്കു തെക്ക് കേരളത്തിൽ എങ്ങുമേ ഇല്ലാത്ത ഗർഭിണി രൂപത്തിലുള്ള ഉപദേവതാ പ്രതിഷ്ഠ ആയ കാക്കാത്തിയമ്മയുടെയും കിഴക്കേ അറ്റത്ത് തെക്ക് കാവിനോട് ചേർന്ന് മൂർത്തിയുടെയും പ്രതിഷ്ഠകൾ ഉ് . ക്ഷേത്രത്തിന്റെ നാലുമൂലയിലും ഓരോ വലിയ കാവുകൾ സ്ഥിതിചെയ്യുന്നു…
ആദ്യകാലത്ത് ഇവിടെ ശിവപ്രതിഷ്ഠ മാത്രമേ ഉായിരുന്നുള്ളു, ദേവിയെയും പരിവാരങ്ങളെയും പ്രതിഷ്ഠിച്ചത് പിൽക്കാലത്ത് ആണു ഈ മാറ്റത്തിന് പിന്നിൽ ഒരൈതീഹ്യമു്. കുട്ടനാട്ടിൽ അച്ചന്‌കോവിലാറിന്റെ തീരത്ത് താമസിച്ചിരുന്ന ഒരു ബ്രാഹ്മണ കുടുംബത്തിന്റെ ആരാധനാമൂർത്തി ആയിരുന്നു ഭുവനേശ്വരി ദേവീ, അനന്തരഗാമികളായ ബ്രാഹ്മണർ ഭുവനേശ്വരിയെ ഭദ്രകാളിയെന്നു തെറ്റിദ്ധരിച്ചു പൂജകൾ നടത്തി, അതിനെത്തുടർന്ന് പല അനിഷ്ടങ്ങളും ഉാകുകയും കാലക്രമേണ ബ്രാഹ്മണകുടുംബം അന്യംനിന്നുപോകുകയും ചെയ്തു,
അങ്ങനെയിരിക്കെ വര്ഷകാലമായപ്പോൾ അച്ചന്‌കോവിലാറ് കരകവിഞ്ഞു ഒഴുകി. ക്ഷേത്രത്തിൽ വെള്ളം കയറി. പ്ലാവിൻ തടികൊ് നിർമിച്ച ദേവീവിഗ്രഹം നദിയിലൂടെ പടിഞ്ഞാറോട്ട് ഒഴുകി കരിപ്പുഴ പുഞ്ചയിൽകൂടി ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് കിഴക്കു ഭാഗത്ത് എത്തി. സമീപത്തുള്ള കാവുംതറ എന്ന ഹരിജൻ ഭവനത്തിലെ താമസക്കാർ ദേവീ വിഗ്രഹം കത്തെുകയും പ്ലാവിൻ തടിയാണെന്നു തെറ്റിദ്ധരിച്ചു ഇരിക്കുവാനും മറ്റും ഉപയോഗിച്ച് തുടങ്ങുകയും ചെയ്തു.
കാലക്രമേണ ആ വീട്ടില് അന്തച്ഛിദ്രങ്ങൾ തുടങ്ങി. പ്രശ്‌നം വച്ചപ്പോളാണ് ആ പ്ലാവിൻതടി ദേവീ വിഗ്രഹം ആണെന്നറിഞ്ഞത്, ഉടൻ തന്നെ കണ്ണമ്പള്ളിൽ പോറ്റിയെ വിവരമറിയിച്ചു, അദ്ദേഹം അവിടെയെത്തി ദേവിയേ ഒരു ചെമ്പുകുടത്തിൽ ആവാഹിച്ചു തന്റെ മഠത്തിൽ കുടിയിരുത്തി തുടർന്ന് പോറ്റിയുടെ നേതൃത്വത്തിൽ സ്ഥാനം കത് ശിവനടക്ക് മുൻപിൽ അല്പം വടക്കോട്ടുമാറി ആണു, പ്രത്യേകം പണികഴിപ്പിച്ച പഞ്ചലോഹ കണ്ണാടിബിംബത്തിലേക്ക് ദേവിയേ ആവാഹിച്ചു
ശുഭമുഹൂർത്തത്തിൽ പ്രതിഷ്ഠ നിർവഹിച്ചു, ക്ഷേത്രത്തിലെ ഉത്സവം മണ്ഡലകാലത്തിന്‌ടെ അവസാനത്തെ മൂന്ന് ദിവസങ്ങളിലാണ്, കളമെഴുത്തും, പാട്ടിന്‌കൊട്ടും, എതിരേൽപ്പ് (പഴക്കമേറിയ തങ്ക ജീവതയിൽ എഴുന്നള്ളിപ്പ്),കാപ്പൊലിച്ചു താലപ്പൊലി, ഗുരുതി എന്നിവ ആണു ആ ദിവസങ്ങളിലെ പ്രധാന ചടങ്ങുകൾ..
മകര മാസത്തിൽ ഉള്ള പറക്കു എഴുന്നള്ളത്ത് രാജഭരണകാലത്തെ ആചാരങ്ങൾ കൊ് പ്രസിദ്ധമാണ്…എരുവ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കണ്ണമ്പള്ളിൽഭഗവതിയുടെയും എരുവഭഗവാന്റെയും പുലർച്ചെയുള്ള കൂടിയെഴുന്നള്ളത്ത് പ്രസിദ്ധമാണ്ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ തെക്ക് പടിഞ്ഞാറായി കണ്ണമ്പള്ളിൽ ഭഗവതിയെ പ്രതിഷ്ഠിച്ചിട്ടു്.
ഇത് കണ്ണമ്പള്ളിൽ ദേവിക്ക് ചെട്ടികുളങ്ങരയുമായി ഉള്ള സഹോദരീ ബന്ധം സൂചിപ്പിക്കുന്നു.ഓടനാടിന്‌ടെ(കായംകുളം രാജ്യം ) യുദ്ധ പരിശീലനത്തിന് പേരുകേട്ട പ്രധാന വലിയ കളരികളിൽ ഒന്നായിരുന്നു കണ്ണമ്പള്ളിൽ കളരി. കായംകുളം രാജാവുമായി അഭേദ്യ ബന്ധംകണ്ണമ്പള്ളിൽ ക്ഷേത്രകിണറിന്റെ ചവിട്ടുകല്ലിൽ കാണുന്ന അപൂർവ ശിലാലിഖിതങ്ങൾ ക്ഷേത്രത്തിന്റെ പഴക്കം സംബന്ധിച്ച് സൂചന നൽകുന്നവയാണ്.
ക്ഷേത്രത്തിനു കിഴക്കു വടക്കായി സ്ഥിതി ചെയ്യുന്ന ഇലഞ്ഞിമരം പല പ്രേത്യേകതകളും ഉള്ളതാണ്, രര നൂറ്റാാേളം പഴക്കമുള്ള കായംകുളം രാജാവ് ദേവിക്ക് സമർപ്പിച്ച കായംകുളം വാൾ ഈ ക്ഷേത്രത്തിൽ ആരാധിക്കപ്പെടുന്നു…..രാമപുരത്തിനു ശേഷം കായംകുളംരാജാവിന്‌ടെ നിർദേശപ്രകാരം നിർമിച്ചതാണ് 200 ഓളം വര്ഷം പഴക്കമുള്ള തങ്ക ജീവത…..കേരളത്തിൽ മറ്റെങ്ങുമില്ലാത്ത പ്രതിഷ്ഠയായ ആലപ്പുഴ ജില്ലയിലെ ഏവൂര് കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഭുവനേശ്വരി ദേവിയുടെ ഉപദേവതയായി കുടികൊള്ളുന്ന കാക്കാത്തിയമ്മയുടെ പ്രാധാന്യം ഇവിടെ വിവരിക്കുന്നു..
അതിപുരാതനമായ കണ്ണമ്പള്ളിൽ ക്ഷേത്രത്തിലെ ഉപദേവതകളിൽ ഒന്നാണ് കാക്കാത്തിയമ്മ.കേരളത്തിൽ ഇവിടെ അല്ലാതെ വേറെ എങ്ങും കാണുവാൻ കഴിയാത്ത അത്യപൂർവമായ ഈ പ്രതിഷ്ഠ ദർശിക്കാനും വഴിപാടുകൾ നടത്താനും ദൂരേ ദേശങ്ങളിൽ നിന്നുപോലും ഭക്തജനങ്ങൾ എത്തിച്ചേരുന്നു
ക്ഷേത്രത്തിനു മുന്നിൽ ഉദ്ദേശം 100 അടിയോളം കിഴക്കുമാറിയാണ് കാക്കാത്തിയമ്മയുടെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. സുമാർ നാലടി ഉയരത്തിൽ പ്ലാവിൻ തടിയിലാണ് ഈ രൂപം നിലകൊള്ളുന്നത്. തലയിലെ വട്ടി ഇടതുകൈകൊ് താങ്ങി വലതുകൈ അല്പം നീട്ടിപ്പിടിച്ച ഗർഭിണിയായ ഒരു സ്ത്രീയുടെ രൂപത്തിലാണ് കാക്കാത്തിയമ്മ നിലകൊള്ളുന്നത്.
അനേകം വർഷങ്ങൾക്ക് മുൻപ് ചങ്ങനാശ്ശേരി ഭാഗത്ത് വെച്ചു കാക്കാത്തി ഒരു ഉന്നതകുല ജാതനിൽ നിന്നും ഗര്ഭിണിയാകുകയും അപമാനം ഭയന്ന് ആ വീട്ടുകാർ കാക്കാത്തിയെ അപായപ്പെടുത്തി ഒരു വൈക്കോൽ തുറുവിലിട്ട് തീവെച്ചു വധിക്കുകയും ചെയ്തു. തുടർന്ന് ഈ സംഭവത്തിനു ദൃക്‌സാക്ഷിയായ ഒരു അന്തർജ്ജനവും വധിക്കപ്പെട്ടുവത്രെ. ഇവരുടെ ആത്മാക്കൾ സംയുക്തമായി ആ പ്രദേശത്ത് പല അനിഷ്ടങ്ങളും വരുത്തി.
വാഴപ്പള്ളിൽ തറവാട്ടിലെ വല്യച്ചന്മാർ എന്നറിയപ്പെട്ടിരുന്ന കാരണവന്മാർ മന്ത്രസിദ്ദി ഉള്ളവരായിരുന്നു. അവരിൽ ഒരാൾ ഈ ആത്മാക്കളെ ഒരു നാരായത്തിൽ ആവാഹിച്ചു ഇവിടെ കൊുവന്ന് ദേവിയുടെ സമീപത്ത് കുടിയിരുത്തി എന്ന് വിശ്വസിക്കപ്പെടുന്നു. കാക്കാത്തിയമ്മ ഭക്തജനങ്ങളുടെ വിളിപ്പുറത്തെത്തുമെന്നാണ് വിശ്വാസം.
ജാതി മത പ്രായ ഭേദമന്യേ ശ്രീകോവിലിനുള്ളിൽ കയറി ആർക്കും വഴിപാട് കഴിക്കാവുന്ന കേരളത്തിലെ ഒരേയൊരു ഗർഭിണി രൂപത്തിലുള്ള ദാരുവിൽ തീർത്ത ഉപദേവതാ പ്രതിഷ്ഠകണ്ണമ്പള്ളിൽ ഭഗവതിയുടെ ഉപദേവതായി കുടിയിരിക്കുന്നകാക്കാത്തിയമ്മ